ന്യൂഡൽഹി : ജിഡിപി വളർച്ച നിരക്ക് 2017-18 നാലാം പാദത്തിൽ 7.7 ശതമാനത്തിലെത്തിയതായി റിപ്പോർട്ട്. ഇതോടെ ഏറ്റവും വേഗത്തിൽ സാമ്പത്തിക വളർച്ചയുള്ള രാജ്യം എന്ന സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചു. ചൈനയുടെ വളർച്ച നിരക്ക് 6.8 ശതമാനമാണ്.നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണിത്. മൂന്നാം പാദത്തിൽ വളർച്ച നിരക്ക് 7 ശതമാനമായിരുന്നു.
കാർഷിക മേഖലയിൽ 4.5 ശതമാനവും ഉത്പാദന മേഖലയിൽ 9.1 ശതമാനവും നിർമാണ മേഖലയിൽ 11.5 ശതമാനവുമാണ് വളർച്ച നിരക്ക്. സാമ്പത്തിക ശാസ്ത്രജ്ഞർ 7.3 ശതമാനം വളർച്ച നിരക്കായിരുന്നു പ്രവചിച്ചിരുന്നത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന വിമർശകരുടെ ആരോപണം അസ്ഥാനത്താക്കുന്ന മുന്നേറ്റമാണിപ്പോൾ ഉണ്ടായിരിക്കുന്നത്.
ജിഡിപി വളർച്ച നിരക്ക് കുറഞ്ഞപ്പോൾ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.. എന്നാൽ ഇത് താത്കാലികമാണെന്നും ഇന്ത്യ സാമ്പത്തിക വളർച്ച നിരക്കിൽ മുൻപിലെത്തുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.