കൊല്ലം : ആസൂത്രിത മതംമാറ്റം ലക്ഷ്യമിട്ട് മതപരിവർത്തന സംഘങ്ങൾ നടത്തുന്ന നാണംകെട്ട ഇടപെടലുകളുടെ തെളിവുകൾ വീണ്ടും പുറത്ത്. അച്ഛൻ മരിച്ച ദുഖത്തിൽ കഴിയുന്ന അമ്മയ്ക്ക് ക്രിസ്ത്യൻ മതപരിവർത്തന സംഘം അയച്ച കത്തിനെതിരെ ഫേസ്ബുക്കിലൂടെ മകന്റെ പ്രതികരണം വൈറലായി. പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തന്റെ വീഡിയോ പോസ്റ്റാണ് വൈറലായത്.
ഒരു ദുരന്തത്തിൽ നിന്ന് താനും തന്റെ കുടുംബവും കരകയറാൻ ശ്രമിക്കുമ്പോൾ ഇത്തരം നാറിയ പരിപാടി കാണിക്കുന്നവർക്ക് മറുപടിയായാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് ബിച്ചു പറയുന്നു. അച്ഛനും അമ്മയും ഞങ്ങൾ മക്കളുമെല്ലാം വിശ്വാസികളാണ് . ക്ഷേത്രത്തിൽ പോകുന്നവരാണ് . മറ്റ് മതങ്ങളെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ . അങ്ങനെയുള്ള ഞങ്ങളുടെ അടുത്ത് സൂചി വിൽക്കാൻ വരരുത് എന്നും ബിച്ചു പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
https://www.facebook.com/bichubiju/videos/1388319664600826/
പ്രിയപ്പെട്ടവർ മരിച്ചു പോയാൽ അവർ എവിടെയാണെന്നറിയാൻ കത്തിനൊപ്പമുള്ള നോട്ടീസിലുള്ള അഡ്രസിൽ ബന്ധപ്പെടാനാണ് പറയുന്നത്. എന്തു വിഷമമുണ്ടെങ്കിലും അതെല്ലാം ഇവർക്കൊപ്പം പോയാൽ മാറ്റിത്തരുമെന്നും പറയുന്നു. ഇങ്ങനെയൊരു ദുരന്തം നടന്നെന്ന് വച്ച് ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഇല്ലാതായെന്ന് ഞങ്ങളാരും കരുതുന്നില്ലെന്നും ബിച്ചു വീഡിയോയിൽ പറയുന്നു.
ഒരാൾ മരിച്ചാൽ അവരുടെ അഡ്രസ് കണ്ടെത്തി അവിടെ കത്തയച്ചത് വേദനയിൽ നിന്നും മുതലെടുപ്പ് നടത്താൻ മതപരിവർത്തന സംഘങ്ങൾ ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് തെളിയിക്കുന്നതാണ് പുതിയ സംഭവം.