മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ തകർത്തു. ശക്തമായ റഷ്യൻ മുന്നേറ്റത്തിനുമുന്നിൽ പകച്ചുപോയ സൗദിക്ക് ഒരിക്കൽ പോലും മത്സരത്തിൽ പ്രതീക്ഷ ഉയർത്താനായില്ല.
റഷ്യയിലേക്ക് ഉറ്റുനോക്കിയ കാൽപ്പന്താരാധകർക്ക് ആതിഥേയരുടെ വക ഗോൾവർഷത്തിന്‍റെ വിപ്ളവം. ഉദ്ഘാടനമത്സരത്തിൽ റഷ്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ മുക്കി. മത്സരത്തിന്‍റെ തുടക്കത്തിലെ ചില മിനിറ്‍റുകൾ ഒഴിച്ചാൽ സൗദി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
12-ാം മിനിറ്റിൽ ഗസിന്‍സിക്കിയിലൂടെയാണ് റഷ്യ ആദ്യ ഗോൾ നേടിയത്. 43-ാം മിനിറ്റിൽ ചെറുഷേവിലൂടെ റഷ്യ ലീഡ് ഉയർത്തി. എഴുപത്തിയൊന്നാം മിനിറ്റിൽ സ്യൂബ റഷ്യയുടെ ലീഡ് മൂന്നാക്കി ഉയർത്തി. അധിക സമയത്തിലെ ആദ്യ മിനിറ്റിൽ ചെറുഷേവിന്റെ രണ്ടാം ഗോൾ. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ഗൊളോവിൻ വീണ്ടും വല ചലിപ്പിച്ചു. ഇതോടെ റഷ്യയുടെ ലീഡ് അഞ്ച് ആയി.
റഷ്യൻ ലോകകപ്പിന് റഷ്യക്കാരന്റെ ഗോളോടുകൂടി തുടങ്ങാനായതിന്റെ ആവേശത്തിലാണ് രാജ്യം.















