മോസ്കോ: ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഈജിപ്റ്റും ഉറുഗ്വേയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ മൊറോക്കോ, ഇറാനേയും മൂന്നാം മത്സരത്തിൽ സ്പെയിൻ, പോർച്ചുഗലിനേയും നേരിടും.
ഇന്ന് ഇകതരിൻബർഗിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നടക്കുന്ന മത്സരത്തിൽ ഈജിപ്റ്റും ഉറുഗ്വേയും ഏറ്റുമുട്ടും. ജയത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലാതെയാണ് ഇരു ടീമും ഇന്നിറങ്ങുക. 1930ലും 1950ലും കപ്പ് നേടിയിട്ടുണ്ടെങ്കിലും 2010 ലെ നാലാസ്ഥാനമാണ് സമീപകാലത്തെ മികച്ച പ്രകടനം. ലുയി സുവാരവ്, എഡിസൻ കവാനി എന്നീ മുന്നേറ്റനിരക്കാരിലാണ് ഉറുഗ്വേയുടെ പ്രതീക്ഷ.
മുഹമ്മദ് സലായുടെ ചിറകിലേറി ലോകകപ്പ് യോഗ്യത നേടിയ ഈജിപ്റ്റിന് ലോകകപ്പിൽ തിളങ്ങാനാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇന്ന് നടക്കുന്ന രണ്ടാം മത്സരം ഗ്രൂപ്പ് ബി ടീമുകളായ മൊറോക്കോയും ഇറാനും തമ്മിലാണ് . രാത്രി 8.30ന് സെന്റ് പീറ്റേഴ്സ് ബർഗിലാണ് മത്സരം. ഗ്രൂപ്പ് ബിയിലെ തന്നെ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. സോച്ചിയിൽ രാത്രി 11.30 നാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്നതിൽ നിർണായകമാവും ഈ മത്സരഫലം.