മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ആദ്യമത്സരത്തിന് ഇന്നിറങ്ങും. ഐസ് ലൻഡിൻഡാണ് മെസിപ്പടയുടെ ആദ്യ എതിരാളികൾ. പേരിൽ മാത്രം തണുപ്പുള്ള ടീമിനെതിരായ മത്സരം കടുക്കാനാണ് സാധ്യത. കപ്പ് കൈയില്‍ വാങ്ങുക എന്നതുമാത്രമാണ് അര്‍ജന്‍റീന ഇത്തവണ ലക്ഷ്യം വച്ചിരിക്കുന്നത്.
ബാഴ്സലോണയ്‌ക്കായി നേട്ടങ്ങളുടെ പട്ടിക തന്നെയുണ്ടെങ്കിലും ഇത് വരെ സ്വന്തം രാജ്യത്തിനായി ഒരു കിരീടം നേടിക്കൊടുക്കാന്‍ മെസിക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ മെസിയുടെ അവസാന ലോകകപ്പാകും ഇത് എന്ന് വിലയിരുത്തുന്നവരുമുണ്ട്.
കഴിഞ്ഞ യൂറോ കപ്പില്‍ പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിശബ്ദമാക്കിയ അതേ തന്ത്രമായിരിക്കും ഇന്ന് മെസ്സിക്കെതിരെയും ഐസ് ലാന്‍ഡ് പ്രയോഗിക്കുക. ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിനിറങ്ങിയ ഐസ് ലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോയ്‌ക്ക് ഗോളടിക്കാനായതുമില്ല.
അര്‍ജന്റീനയുടെ മുഴുവൻ പ്രതീക്ഷയും നായകന്‍ ലയണല്‍ മെസിയിലാണ്. മെസി, ഹിഗ്വയ്ൻ അഗ്യൂറോ അടക്കമുള്ള ശക്തമായ ആക്രമണ നിരയാണ് അർജന്റീനയുടെ കരുത്ത്. മെസിയെ പൂട്ടാൻ തന്ത്രം മെനയുന്ന ഐസ് ലൻഡിന് മുന്നിൽ മെസിയെ ഹൃദയ ഭാഗത്ത് നിര്‍ത്തി അഗ്വെറോയെ ഗോള്‍ നേടാന്‍ നിയോഗിക്കുന്ന രീതിയാകും സാംപോളി പരീക്ഷിക്കുക.
എന്തായാലും ലോകകപ്പിലെ കുഞ്ഞൻ ടീമിനെതിരായ അർജന്റീനയുടെ മത്സരം തീപാറുന്നതാകുമെന്നുറപ്പാണ്. ഇന്ത്യൻ സമയം, വൈകീട്ട് 6.30ന് സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം.
[SELECCIÓN MAYOR] Repasá las mejores postales del entrenamiento de hoy 📸 https://t.co/jM0XkQSisK pic.twitter.com/dibSvzWk6Z
— Selección Argentina 🇦🇷 (@Argentina) June 15, 2018