മോസ്കോ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ബെൽജിയത്തിന് ഉജ്ജ്വല ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ പാനമയെ തോൽപ്പിച്ചു. റൊമേലു ലുകാകു രണ്ട് ഗോൾ നേടി. ഡ്രൈസ് മെർട്ടൻസിന്‍റെ വകയായിരുന്നു ഒരു ഗോൾ.
നേരത്തേ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ സ്വീഡൻ 1-0ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചു. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നായകന്‍ ആന്ദ്രേസ് ഗ്രാൻക്വിസ്റ്റ് ആണ് ഗോൾ നേടിയത്. കിം വിൻ മൂൻ ക്ലാസിനെ വീഴ്‍ത്തിയതിന് വീഡിയോ റഫറി അനുവദിച്ച പെനാൽറ്റി സ്വീഡൻ നായകൻ കൃത്യമായിത്തന്നെ വലയിലെത്തിക്കുകയായിരുന്നു.
മൂന്നാം മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട് ടുണീഷ്യയെ നേരിടും. രാത്രി 11.30നാണ് പോരാട്ടം.