മോസ്കോ: പരിക്ക് മൂലം ബ്രസീലിന്റെ സ്റ്റാർ സ്ട്രൈക്കർ നെയ്മർക്ക് അടുത്ത മത്സരം നഷ്ടമായേക്കും. പരിക്ക് മൂലം മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ നിന്നും നെയ്മർ പിന്മാറി. കാലിന് വേദന കൂടിയതിനെ തുടർന്നാണ് പരിശീലനത്തിൽ നിന്ന് നെയ്മർ പിന്മാറിയത്. കോസ്റ്റോറിക്കക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
ലോകകപ്പിന് മുൻപ് നെയ്മറെ പരിക്ക് അലട്ടിയിരുന്നു. ക്രൊയേഷ്യക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ നെയ്മർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങിയത്.
എന്നാൽ സ്വിറ്റ്സർലൻഡിനെതിരായി നടന്ന ആദ്യ മത്സരത്തിൽ സ്വിസ് താരങ്ങൾ തുടർച്ചയായി നെയ്മറെ ഫൗൾ ചെയ്തിരുന്നു. മത്സരത്തിനിടയിൽ തന്നെ പലവട്ടം നെയ്മർ മുടന്തിയാണ് നടന്നത്. മത്സരശേഷം നെയ്മർ ചികിത്സയിലാണെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീലിന് ക്രൊയേഷ്യക്കെതിരായ മത്സരം നിർണായകമാണ്.















