മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഫ്രാൻസ് പ്രീക്വാർട്ടറിൽ. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട കീഴടക്കിയത്. മുപ്പത്തിനാലാം മിനുറ്റിൽ കെയ്ലിയൻ എംബാപെയാണ് ഫ്രാൻസിനായി ഗോൾ നേടിയത്.
ഒലിവർ ജിറൂഡ് നൽകിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് എംബാപെ വലയിലെത്തിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പെറു ലോകകപ്പിൽ നിന്നും പുറത്തായി. ഗ്രൂപ്പിലെ ഡെൻമാർക്ക് – ഓസ്ട്രേലിയ മത്സരം സമനിലയിൽ കലാശിച്ചു.
ഏഴാം മിനുറ്റിൽ തകർപ്പൻ ഹെഡറിലൂടെ ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. 38-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മിലെ ജെഡിനാകാണ് ഓസിസിന് സമനില സമ്മാനിച്ചത്.