മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസും ഡെൻമാർക്കും പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ ഫ്രാൻസിനെ ഡെൻമാർക്ക് ഗോൾ രഹിത സമനിലയിൽ തളച്ചു. അതേസമയം, പെറു ജയത്തോടെ ലോകകപ്പിൽ നിന്ന് മടങ്ങി.അവസാന മത്സരത്തിൽ ഓസ്‍ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് പെറു കീഴടക്കിയത്.
40 വർഷത്തിന് ശേഷമാണ് ലാറ്റിൻ അമേരിക്കൻ ടീമായ പെറു ലോകകപ്പിൽ ഒരു മത്സരം ജയിക്കുന്നത്. 18-ാം മിനിറ്റിൽ ആന്ദ്രെ കരില്ലോയാണ് പെറുവിനായി സ്കോർ ചെയ്തത്. 5 മിനിറ്റിനുളളിൽ സൂപ്പർ താരം പാവ്‍ലോ ഗ്യുരേര ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പെറു ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായിരുന്നു.
പ്രീക്വാർട്ടറിൽ കടക്കാൻ ഓസ്‍ട്രേലിയയ്‌ക്ക് ഇന്നത്തെ മത്സരം ജയിക്കണമായിരുന്നു.