ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ കർഷക ക്ഷേമപദ്ധതികളും കാർഷികോത്പന്ന സഹായ പദ്ധതികളും ഉദാര വ്യവസ്ഥകൾ ഉൾപ്പെടുത്തി സമ്പൂർണ്ണമായ് പരിഷ്ക്കരിയ്ക്കാൻ കേന്ദ്രസർക്കാർ തിരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രി സഭായോഗമാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് ഉത്പ്പാദിപ്പിയ്ക്കുന്ന മുഴുവൻ കാർഷിക ഉത്പ്പന്നങ്ങളുടെയും താങ്ങ് വില ഉയർത്താനുള്ള നിർദ്ദേശവും മന്ത്രിസഭായോഗം അംഗികരിച്ചു. ഇതനുസരിച്ച് നെല്ലിന്റെ സംഭരണ വിലയിൽ 200 രൂപയുടെ വർദ്ധനവ് ഉണ്ടാകും.
ഉത്പ്പാദന ചിലവിന്റെ ഒന്നര ഇരട്ടിയെങ്കിലും ചുരുങ്ങിയത് ഉത്പ്പന്നത്തിന്റെ വിലയായ് കർഷകന് ഉറപ്പാക്കണമെന്ന ചരിത്രപരമായ തിരുമാനം ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗം കൈക്കൊണ്ടു.
കാർഷിക വിളകളുടെ താങ്ങ് വില ഉയർത്താനുള്ള ശുപാർശയും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ച് പാസാക്കി. ഇതുവരെയുള്ള എല്ലാ പരിധികളും മാറ്റിവച്ച് ഉദാരമായ എംഎസ്പി പുനർ നിശ്ചയത്തിന് ആണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. നെല്ലിന് സംഭരണ വിലയിൽ ക്വിന്റലിന് 200 രൂപയുടെ വർദ്ധനവ് ഉണ്ടാകും. കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങൾ പ്രത്യേക വിളകൾക്ക് കൂടുതൽ താങ്ങ് വില നൽകാൻ തീരുമാനിച്ചാൽ വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി.
വിവിധ കർഷക ക്ഷേമ പദ്ധതികളിലും കർഷക സഹായ പദ്ധതികളിലും വലിയ മാറ്റങ്ങളാണ് ഇന്നത്തെ മന്ത്രിസഭായോഗം നിർദ്ദേശിച്ചിട്ടുള്ളത്. പട്ടയ ഭൂമിയിൽ പാട്ടത്തിന് ക്യഷി ചെയ്യുന്ന കർഷകന് ഭൂമിവാടക നൽകാൻ അടക്കം കേന്ദ്രസഹായം ലഭിയ്ക്കും.