കൊൽക്കത്ത ; നടപടിക്രമങ്ങൾ പാലിക്കാതെ പിഞ്ചു കുട്ടിയെ വിറ്റതിനു നിയമനടപടികൾ നേരിടുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെ പിന്തുണച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
കുട്ടിയെ വിറ്റ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് മമതയുടെ പ്രതികരണം.മിഷനറീസ് ഓഫ് ചാരിറ്റി മോശമാണെന്ന് പറയാൻ പാടില്ല.മദർ തെരേസ സ്വന്തം നിലയിൽ ആരംഭിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി.
കന്യാസ്ത്രീകളെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.പക്ഷേ മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം തടയാനാകില്ലെന്നും മമത പ്രസ്താവിക്കുന്നു.
റാഞ്ചി ജയിൽ റോഡിലെ നിർമൽ ഹൃദയ കേന്ദ്രത്തിൽ അവിവാഹിതരായ അമ്മമാരെ പാർപ്പിക്കുന്നിടത്തു നിന്നു വ്യവസ്ഥകൾ പാലിക്കാതെ കുട്ടിയെ കൈമാറിയതിനാണ് അനിമ ഇൻഡ്വറിനെ അറസ്റ്റ് ചെയ്തത്.
1.2 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽപ്പന നടത്തിയതെന്ന് ശിശുക്ഷേമ സമിതിയാണ് പരാതി നൽകിയത്.അറസ്റ്റിലായ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. അവിവാഹിതരായ അമ്മമാരെ പാർപ്പിക്കുന്ന കേന്ദ്രം ശിശുക്ഷേമ കമ്മിറ്റി അടപ്പിച്ചു.
ഇതിനു പിന്നാലെയാണ് മമത ബാനർജി നിയമ വിരുദ്ധ പ്രവർത്തികളെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.