ഭുവനേശ്വർ : ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് വിജയകരമായി വീണ്ടും പരീക്ഷിച്ചു. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചിൽ നിന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് മിസൈൽ വിക്ഷേപണം നടന്നത്. കഴിഞ്ഞ മെയിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു പുതിയ പരീക്ഷണം.
https://www.youtube.com/watch?v=MFDd2wLTs9s
തദ്ദേശീയമായി നിർമ്മിച്ച മിസൈൽ ഭാഗങ്ങൾ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ അറിയിച്ചു.ബ്രഹ്മോസ് സംഘവും ഡിആർഡിഒ ഗവേഷകരും ചേർന്നു തയാറാക്കിയ മിസൈലിന്റെ കാലാവധി വർധിപ്പിക്കുന്നതിനുള്ള സാങ്കേതികതയാണു ഇത്തവണ പരീക്ഷിച്ചത്. നിലവിലുള്ളതിനേക്കാൾ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.
ലോകത്തിലെ ഏറ്റവും മികച്ച ശബ്ദാതിവേഗ മിസലുകളിൽ ഒന്നാണ് ബ്രഹ്മോസ് . മൂന്ന് സായുധ സേനാ വിഭാഗങ്ങളുടെയും ഭാഗമായ ബ്രഹ്മോസിന്റെ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു. ന്തോ -റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി . ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .
ഇന്ത്യൻ നദിയായ ബ്രഹ്മപുത്രയുടെയും റഷ്യൻ നദിയായ മോസ്കോവയുടേയും പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടായത്.