റിയാദ് : സൗദിയിലെ കുടുംബ നികുതി ഇരട്ടിപ്പിച്ചതോടെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിച്ചു. കർണ്ണാടക നിവാസികളാണ് തിരികെവരുന്നത്തിൽ ഭൂരിഭാഗവും. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു ആശ്രിത ലവി സൗദിയിൽ നിലവിൽ വന്നത്. എന്നാൽ അത് ഈ വർഷം ഇരട്ടിപ്പിച്ചതോടെ ശമ്പളത്തിന്റെ വലിയൊരുഭാഗം ആശ്രിത ലവിയായും മറ്റു നികുതികളായും പ്രവാസികൾക്ക് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടനേകം പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ച് തിരികെ വരുകയും , കുടുംബത്തെ സ്വദേശത്തേക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
ഭർത്താവും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന ഒരു കുടുംബത്തിന് ലവിയായി 400 സൗദി റിയാൽ ആയിരുന്നു , എന്നാൽ അത് ഇരട്ടിയാക്കിയതോടെ പ്രവാസികൾ കൂടുതൽ സമ്മർദ്ദത്തിലായി.1200 കുടുംബങ്ങളിൽ കുറഞ്ഞത് 500 കുടുമ്പങ്ങളെങ്കിലും സൗദിയിൽനിന്നും തിരികെവന്നതായി കണക്കുകൾ പറയുന്നു.തിരികെ വരുന്നതിൽ ഭൂരിഭാഗവും ഇടത്തരം കുടുംബത്തിൽ പെട്ടതും അല്ലെങ്കിൽ അതിൽ താഴെയുള്ളവരുമാണ് .
2017 ൽ നിലവിൽ വന്ന ലെവി 2018 ജൂലൈ മാസത്തിൽ ഇരട്ടിപ്പിക്കുകയായിരുന്നു ഇതോടെ മാസത്തിൽ 100 റിയാൽ ആയിരുന്ന ലെവി 200 ആയിമാറി ,അടുത്ത വർഷം ജൂലായ് ൽ ഇത് മുന്നൂറായും 2020 ൽ 400 റിയാൽ ആയും ഉയരും .
സൗദിയുടെ ഈ നിലപാടിൽ ആശങ്കയിലായിരിക്കുകയാണ് പ്രവാസി ലോകം