തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, വിശാൽ, ശ്യാം, സച്ചിൻ വധക്കേസുകൾ എൻഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിൽ സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് ഉൾപ്പടെ 15 ഓളം പേർക്ക് പരിക്കേറ്റു.