ന്യൂ ഡൽഹി : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിലുറച്ച് ദേവസ്വം ബോർഡ്.കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചത്.
ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പറഞ്ഞു.
10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. വിശ്വാസത്തിന്റേയും ആചരത്തിന്റേയും ഭാഗമാണിത്. അല്ലാതെ വിവേചമനല്ല. കാലങ്ങളായി തുടർന്നുവരുന്ന രീതിയാണിതെന്നും അഭിഷേക് സിംഗ് വാദിച്ചു .സ്ത്രീകള്‍ക്ക് അസാധ്യമായ ഉപാധി എങ്ങനെ ഏര്‍പ്പെടുത്താനാകുമെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. അല്ലെങ്കില്‍ അത് ഭരണഘടനാ ലംഘനമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.