ശ്രീനഗർ : മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊന്നു. ഒരു കാറിലെത്തിയതിന് ശേഷം ഇയാള്‍ ബാരിക്കേഡ് മറികടന്ന് ഉള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
ഗേറ്റ് കടന്ന അക്രമി സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ നടത്തി. അതിനു ശേഷം ഇയാൾ വീട്ടിൽ കടന്നു. തുടർന്നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ഫറൂഖ് അബ്ദുള്ളയുടെ ഭട്ടിണ്ടിയുടെ വസതിയും പരിസരവും ഇപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്.