കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് തുടങ്ങിക്കൂടെ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ദുരിതാശ്വാസ നിധിയുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നാണ് ഹൈക്കോടതി ഉന്നയിച്ച പ്രധാന ചോദ്യം.
സ്വകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന തുക ശരിയായി വിനിയോഗിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.പൂഴ്ത്തിവെപ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപടെണണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.എന്നാല്‍ പ്രളയ ദുരുതാശ്വാസത്തിനായി കിട്ടിയ പണവും മറ്റ് വസ്തുക്കളും വകമാറ്റി ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണത്തിന് കൃത്യമായ കണക്കുണ്ടെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് പണമുപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോൾ ആയിരുന്നു കോടതിയുടെ ചോദ്യം