ന്യൂഡൽഹി ; നോട്ട് നിരോധനം രാജ്യത്തെ ഏറ്റവും വലിയ നേട്ടമാണെന്നും വരുമാന നികുതി 10 ലക്ഷം കോടിക്ക് മുകളിലേക്ക് ഉയര്‍ന്നതായും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
വരുമാന നികുതി ഇനത്തില്‍ രാജ്യത്തുണ്ടായ വര്‍ദ്ധനവാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നേട്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
2013-14 സാമ്പത്തിക വര്‍ഷം 6.38 ലക്ഷം കോടി രൂപ ആയിരുന്ന വരുമാന നികുതി വഴി വരുമാനം 2017-18ല്‍ 10.02 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. 3.64 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണ് രാജ്യത്തെ നികുതി വരുമാനത്തിലുണ്ടായിരിക്കുന്നത്.
നോട്ട് നിരോധനത്തിന് മുമ്പുള്ള 2014 മുതലുള്ള രണ്ടുവര്‍ഷത്തെ വരുമാന നികുതി വര്‍ദ്ധനവ് 6.6ശതമാനവും 9 ശതമാനവുമായിരുന്നു.നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവിൽ ഇത് 15 ശതമാനവും,18 ശതമാനവുമായി ഉയർന്നു.
2014 മാര്‍ച്ചില്‍ രാജ്യത്തെ നികുതി ദായകരുടെ എണ്ണം 3.8 കോടി മാത്രമായിരുന്നു. എന്നാല്‍ 2017-18ല്‍ ഇത് 6.86 കോടിയായി ഉയര്‍ന്നു. നികുതി നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നത് നോട്ട് നിരോധനത്തിന്റെ നേട്ടമാണ്.നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലും 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
സമ്പദ് രംഗത്തുനിന്ന് കള്ളപ്പണത്തിന്റെ സാന്നിധ്യം വലിയ തോതില്‍ കുറയ്ക്കനായിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം നിക്ഷേപിച്ച 18 ലക്ഷം പേർ അന്വേഷണ പരിധിയിലാണ്.
2017 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയ ചരക്ക് സേവന നികുതി വഴിയും നികുതി ദായകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.72.5 ശതമാനത്തിന്റെ വർദ്ധനവാണ് ആദ്യവര്‍ഷം ഉണ്ടായിരിക്കുന്നത്.
അതുവരെ നികുതി നല്‍കിക്കൊണ്ടിരുന്നവര്‍ 66.17 ലക്ഷമായിരുന്നെങ്കില്‍ നിലവില്‍ ചരക്ക് സേവന നികുതി നല്കുന്നവര് 1.14 കോടി ആളുകളാണ്.
കള്ളപ്പണത്തിന്റെ ഒഴുക്ക് സമൂഹത്തിൽ കുറയ്ക്കാനും,സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനും സാധിച്ചത് നോട്ട് നിരോധനത്തിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.