റിയാദ് ; അതിർത്തിയിൽ കനാൽ നിർമ്മിച്ച് ഖത്തറിനെ ഒറ്റപ്പെടുത്താൻ സൗദി അറേബ്യയുടെ നീക്കം. മറ്റ് അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിനു പിറമേയാണിത്.
രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മുഖ്യ ഉപദേഷ്ടാവ് അൽ ഖതാനി ട്വിറ്ററിൽ കുറിച്ചു.
രാജ്യാന്തര അതിർത്തിയിൽ 60 കിലോമീറ്റർ ദൈർഘ്യവും,200 മീറ്റർ വീതിയുമുള്ള കനാലാണ് സൗദി നിർമ്മിക്കാനൊരുങ്ങുന്നത്.750 മില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതിയാണിത്.
കനാൽ വരുന്നതോടെ ഖത്തർ സൗദി ഉപഭൂഖണ്ഡത്തിൽ നിന്നും ഒറ്റപെടും.ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും,ഇറാനുമായി ബന്ധമുണ്ടെന്നും കാണിച്ച് സൗദി,യുഎഇ,ബഹ്റെൻ,ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ 14 മാസങ്ങൾക്ക് മുൻപാണ് ഖത്തറുമായുള്ള നയതന്ത്ര,വ്യാപാര ബന്ധങ്ങൾ അവസാനിപ്പിച്ചത്.