ഗ്വാളിയോര്‍ : ഇന്ത്യൻ വ്യോമസേന പൈലറ്റുമാര്‍ക്ക് റാഫേല്‍ വിമാനത്തില്‍ പരിശീലനം .
ഓസ്‌ട്രേലിയയില്‍ നടന്ന പിച്ച് ബ്ലാക്ക് സൈനികാഭ്യാസത്തിന് ശേഷം തിരികെ പോകുന്നതിനിടെയാണ് ഫ്രഞ്ച് വ്യോമസേന റാഫേല്‍ വിമാനം ഇന്ത്യയിലിറക്കിയത്.
72 മണിക്കൂർ സമയത്തേക്കാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനത്തിനായി റാഫേൽ യുദ്ധവിമാനം ലഭിച്ചിട്ടുള്ളത്.
പിച്ച് ബ്ലാക്ക് സൈനികാഭ്യാസത്തിനിടെ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് ആദ്യമായി റാഫേല്‍ യുദ്ധവിമാനം പരിചയപ്പെടാനുള്ള അവസം ലഭിച്ചിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് ഇന്ത്യന്‍ മണ്ണില്‍ വെച്ച് ഇപ്പോള്‍ നടക്കുന്ന പരിശീലനം. ഗ്വാളിയോര്‍, ആഗ്ര എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിലാണ് പരിശീലനം.
ഫ്രാൻസിൽ നിന്ന് 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരട്ട എഞ്ചിനുള്ള ഈ ജെറ്റ് പോർവിമാനങ്ങൾ ആവശ്യമായ ആയുധ സന്നാഹങ്ങളോട് കൂടിയാണ് ഇന്ത്യയ്‌ക്ക് കൈമാറുന്നത് .
ദൃശ്യപരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ , ഇസ്രയേൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഹെൽമെറ്റ് തുടങ്ങിയവ റാഫേൽ വിമാനത്തിനൊപ്പം ലഭിക്കും.