ന്യൂഡൽഹി ; റാഫേൽ യുദ്ധവിമാനം എത്തുന്നതോടെ ഇന്ത്യയുടെ കരുത്തും,യുദ്ധശേഷിയും പതിന്മടങ്ങ് വർദ്ധിക്കുമെന്ന് വ്യോമസേന വൈസ് ചീഫ് ഓഫ് എയർസ്റ്റാഫ് എയർ മാർഷൽ എസ്.ബി. ഡിയോ .
‘റാഫേൽ മനോഹരമായ വിമാനമാണ്. മേഖലയിൽ അഭൂതപൂർവമായ യുദ്ധശേഷിയുള്ളത്. അതു പറത്താനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഡിയോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങൾ 2019 ൽ ഇന്ത്യയിലെത്തും.150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റാഫേൽ ഇന്ത്യൻ വ്യോമസേനക്ക് മുതൽ കൂട്ടാകും.
ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ.വായുവിൽ നിന്ന് വായുവിലേക്കും,കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും റാഫേലിന്റെൻ പ്രത്യേകതയാണ്.മാത്രമല്ല ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.
ഉടൻ ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ഫ്രഞ്ച് കമ്പനി ഇത് ഇന്ത്യക്ക് കൈമാറുക. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിലുണ്ടാകും.