തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വഴിയോര കച്ചവടം നടത്തുന്ന ആളിനു നെരെ പൊലീസ് അതിക്രമം. നഗരസഭയുടെ അംഗീകാരത്തോടെ കഴിഞ്ഞ 18 വർഷമായി പ്രവർത്തിച്ചുവന്ന വഴിയോര കച്ചവടമാണ് മുന്നറിയിപ്പുകൾ ഇല്ലാതെ പൊലീസ് ഒഴുപ്പിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞെത്തിയ വാർഡ് കൗൺസിലറേയും പൊലീസ് കയ്യേറ്റം ചെയ്തു.
വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം ഒരുക്കണമെന്ന സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഫോർട്ട് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നഗരസഭയുടെ അംഗീകാരത്തോടെ കച്ചവടം നടത്തുന്നയാളെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ പൊലീസ് അകാരണമായി ദ്രോഹിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, സംഭവത്തിന്റെ നിജസ്ഥിതി അറിയാനെത്തിയ നഗരസഭ കൗൺസിലർ കരമന അജിത്ത് കുമാറിനെ പോലീസ് അകാരണമായി മർദ്ദിച്ചു.