ന്യൂഡൽഹി : പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. പാർട്ടിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല. പരാതി ലഭിച്ചപ്പോൾ തന്നെ നടപടി സ്വീകരിച്ചുവെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
അതേസമയം പി കെ ശശിക്കെതിരായ പീഡന പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. പരാതി ലഭിച്ച ഉടൻ സംസ്ഥാന കമ്മിറ്റി നടപടി ആരംഭിച്ചിരുന്നു. പി ബി ചർച്ച ചെയ്യുന്നതിനു മുൻപ് തന്നെ സംസ്ഥാനത്ത് നടപടി തുടങ്ങി.
പരാതി പോലീസിന് നൽകണമോയെന്നത് പരാതിക്കാരിയുടെ സ്വാതന്ത്ര്യമാണെന്നും പാർട്ടിക്ക് നിയമപരമായി പോലീസിനെ പരാതി ഏൽപ്പിക്കാനാവില്ലെന്നും എസ്ആർപി പറഞ്ഞു.