മലപ്പുറം ; തിരൂരിൽ വീട്ടുജോലിക്കാരി ഭക്ഷണത്തിലും,ജ്യൂസിലും വിഷം കലർത്തി വൻ കവർച്ച നടത്തി.
തിരൂർ ആലിങ്ങലിൽ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്ന് രാവിലെ വീടിന്റെ വാതിലുകൾ തുറന്ന് കിടക്കുകയും,കുടുംബാംഗങ്ങളെയും വീട്ടിൽ കാണാതിരിക്കുകയും ചെയ്തതോടെ അന്വേഷിച്ചെത്തിയ അയൽക്കാരാണ് അബോധാവസ്ഥയിലായ വീട്ടുകാരെ കണ്ടത്.
ഖാലിദ് അലി, ഭാര്യ സൈനബ, മകൾ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.ഇവരെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റി.
തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി മാരിയമ്മ നൽകിയ ജ്യൂസ് കഴിച്ച ശേഷമാണ് മയക്കം ഉണ്ടായതെന്ന് ബോധം തിരിച്ചു കിട്ടിയ സഫീദ പറഞ്ഞു.
സംഭവം മുൻ കൂട്ടി ആസൂത്രണം ചെയ്തതാണെന്നും,പിന്നിൽ പ്രത്യേക സംഘമുണ്ടെന്നും പൊലീസ് പറഞ്ഞു.