ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത്. രമ്യമായ ചർച്ചകളിലൂടെയുളള ക്ഷേത്ര നിർമ്മാണം ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ ഇല്ലാതാക്കും. ജാതി സംവരണത്തെ ആർഎസ്എസ് സർവാത്മനാ പിന്തുണയ്ക്കുന്നു. സംവരണം അനുഭവിക്കുന്നവർ വേണ്ടെന്ന് പറയുന്നതുവരെ തുടരണം. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം. ഗോരക്ഷയുടെ പേരിൽ ആരും നിയമം കയ്യിലെടുക്കരുതെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു. സർസംഘചാലകിന്റെ ത്രിദിന പ്രഭാഷണ-സംവാദ പരമ്പര സമാപിച്ചു.
ഹിന്ദുയിസം എന്ന ശബ്ദം തന്നെ തെറ്റാണ്. ഭാരതത്തിന് മാത്രമേ എല്ലാ മതചിന്തകളെയും ഒന്നിപ്പിക്കാനാകൂ. വനവാസി സമൂഹം എന്നും ഹിന്ദുക്കൾ തന്നെയാണ്. കാഴചയിലല്ല, ആചാരണത്തിലാണ് ഹിന്ദു ഭാവം.
ജാതി വ്യവസ്ഥ മനസ്സിൽ പോലും വരരുത്. ആർഎസ്എസ് അതിനായി ശ്രമിക്കുന്നു. ജാതിക്കതീതമായ വിവാഹങ്ങൾ എന്നതിൽ സംഘ പ്രവർത്തകർ മുന്നിൽ നിൽക്കണം. ഇതാണ് സംഘ രീതി. അതിലൂടെ ഹിന്ദു സമാജം ശക്തമാകും. ശവമഞ്ചം ചുമക്കുമ്പോൾ മാത്രം നാല് ഹിന്ദുക്കൾ ഒരുമിക്കുന്നു എന്ന അവസ്ഥയാണ് ഹെഡ്ഗേവാർ മാറ്റിയത്. സംഘം അത് തുടരുന്നു
ഉന്നതമായ ചിന്ത വരുത്താനാണ് വിദ്യാഭ്യാസം വേണ്ടത്. പൈസ ഉണ്ടാക്കാനല്ല . വിദ്യാഭ്യാസ പദ്ധതി ഉയരണം. അതിന് സർവ്വസാധാരണക്കാർ സ്വന്തം മക്കളെ ആദ്യം മാനസികമായി വളർത്തണം.
മാതൃഭാഷ ശക്തമാക്കണം. ഇംഗ്ലീഷ് വേണ്ട എന്നല്ല. വിദേശ ഭാഷായിൽ മികച്ച രീതിയിൽ മുന്നേറണം. ഇംഗ്ലീഷ് സംസാരിക്കാത്ത ഉപയോഗിക്കാത്ത നാടുകളുണ്ട്. സംസ്കൃതം ശീലിക്കണം. പരസ്പരം സംസാരിക്കണം. ഗണിതത്തിലെ സംസ്കൃതത്തിന്റെ പ്രാധാന്യം തിരിച്ചറിയണം.
യുവതികൾ ശക്തരാകണം. എല്ലാവിധത്തിലും പരിശീലനം നേടണം. സംഘ പ്രവർത്തകർ വിദ്യാർത്ഥി പരിഷത് വഴി ധാരാളം പരിപാടികൾ ഇതിനായി നടത്തുന്നുണ്ട്. സ്വന്തം ഭാര്യയെ ഒഴിച്ച് ബാക്കി എല്ലാവരെയും സ്വന്തം അമ്മയായി കരുതി ആദരിക്കണം എന്ന് ശീലിച്ച നാടാണ് നമ്മുടേത്.
മതപരിവർത്തനം തികച്ചും തെറ്റാണ്. എല്ലാ മതത്തിലും പറയുന്നത് ഒന്നാണെങ്കിൽ പിന്നെ മതം മാറുന്നത് എന്തിനാണ്. ലോകം മുഴുവനും നടന്നിട്ടുള്ള മതപരിവർത്തന കണക്കുകൾ നമ്മൾ പരിശോധിക്കൂ. മനസ്സിന്റെ പരിവർത്തനം സ്വാഭാവികമായി നടക്കേണ്ടതാണ്. അതിന് സാമൂഹിക മാന്യതയുണ്ട്. ആധ്യാത്മികതയും ഭഗവാനും മാർക്കറ്റിൽ വിൽക്കപ്പെടേണ്ടതല്ല.
ഗോഹത്യ വിഷയത്തിൽ നിയമം കയ്യിലെടുക്കുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. പക്ഷെ ഗോ സംരക്ഷണം എന്നത് സമൂഹത്തിന്റെ സ്വഭാവമായാൽ എല്ലാ പ്രശ്നവും തീരും.
ന്യൂനപക്ഷം എന്നത്തിന്റെ പരിഭാഷ തന്നെ വ്യക്തമല്ല. ഭാരതം സ്വാതന്ത്രമാകും വരെ ഈ വാക്ക് നാം ഉപയോഗിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചായിരുന്നു. ദൂരം കൂടി എന്നത് ശരിയാണ്. എന്നാൽ സമാജത്തിന്റെ കൂടെ വേറിട്ട് നിൽക്കുന്നവരെ ഒന്നിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സംഘം ന്യൂനപക്ഷം എന്ന് ചിന്തിക്കാറില്ല. മുസ്ലിം സമൂഹം സ്വന്തം ഭയം മാറ്റണം. ഗുരുജി ഗോൾവൾക്കർ വിചാരധാരയിൽ മുസ്ലിം വിരുദ്ധത പറഞ്ഞത് ആ കാലഘട്ടത്തിലെ സന്ദർഭം വെച്ചിട്ടാണ്. എന്നാൽ അതെ ഗുരുജി പിന്നീട് മുഴുവൻ സമൂഹത്തിന്റെയും രാഷ്ട്ര ചിന്ത മാത്രമാണ് വച്ചിട്ടുള്ളത്. സംഘം HIS VISION AND MISSION എന്ന പുസ്തകത്തിൽ എല്ലാം പറഞ്ഞിട്ടുണ്ട്. അതാണ് സമഗ്രമായ ചിന്ത.
ശ്രീരാമൻ ഭാരതത്തിന്റെ ഭവ്യമായ ആരാധനാ മൂർത്തിയാണ്. രാമൻ ജനിച്ച സ്ഥലത്ത് രാമക്ഷേത്രം തന്നെയാണ് വരേണ്ടത്. പരസ്പരം ചർച്ച എന്നും സ്വാഗതം ചെയ്യുന്നു.
സംഘത്തെ അറിയാൻ ആരെങ്കിലും പറയുന്നത് കേൾക്കേണ്ട കാര്യമില്ല. സ്വയം സംഘത്തെ അടുത്തറിയാൻ ശ്രമിക്കലാണ് വേണ്ടത്. സംഘത്തിന്റെ പ്രാദേശിക ശാഖാ പ്രവർത്തനത്തിൽ പങ്കാളികളാകാം. അല്ലെങ്കിൽ സംഘ പ്രവർത്തകർ നടത്തുന്ന വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാം. തിരിച്ചും സഹായം സംഘ പ്രവർത്തകർ ചെയ്യും. ഇന്ന് ലോകത്തിൽ ഒരു മൂന്നാം വഴിയുടെ ധാരയുടെ ആവശ്യം വന്നിരിക്കുന്നു. വിശ്വ മംഗലത്തിനായുള്ള ശാന്തിക്കായുള്ള ആ മാർഗം ഭാരതത്തിന്റേതാണ്. നമുക്ക് ഒരുമിച്ചു മുന്നേറാമെന്നും മോഹൻ ഭാഗവത് പറഞ്ഞു.