കൊച്ചി: ബിഷപ്പിന്റെ അറസ്റ്റിൽ ഖേദം അറിയിച്ചും നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപറഞ്ഞും കെസിബിസി രംഗത്ത്. കന്യാസ്ത്രീക്ക് സഭയിൽ നിന്ന് നീതി ലഭിച്ചിട്ടുണ്ടെന്നും സഭയെ ബലഹീനമാക്കാന്‍ ശത്രുക്കളും നിക്ഷിപ്ത താല്‍പ്പര്യക്കാരും പ്രവർത്തിക്കുന്നതായും കെസിബിസി വാർത്താകുറിപ്പിൽ ആരോപിച്ചു.
കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ചും നീതിക്കായി പോരാടിയ കന്യാസ്ത്രീകളെയും സഭാ വിശാസികളെയും തള്ളിപ്പറയുന്നതാണ് കെസിബിസി ഇറക്കിയ വാര്‍ത്താകുറിപ്പ്. ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസിന്റെ മറവില്‍ സഭയുടെ ശത്രുക്കളും നിഗൂഡലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില മാദ്ധ്യമപ്രവര്‍ത്തകരും സഭക്കുള്ളിലെ അതൃപ്തരും സഭയെ ബലഹീനമാക്കാനും പിതാക്കന്മാരെ അധിക്ഷേപിക്കാനും ശ്രമിക്കുകശ്രമിക്കുകയാണെന്ന ആരോപണമാണ് കെസിബിസി ഉന്നയിക്കുന്നത്.
കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റിലായതില്‍ ഖേദം പ്രകടിപ്പിച്ച സഭ, കോടതി വിചാരണയില്‍ ബിഷപ്പിന് നിരപരാധിത്യം തെളിയിക്കാനാകുമെന്ന് പ്രത്യാശപ്രകടിപ്പിക്കുന്നു. ഒരു വ്യക്തിക്കെതിരായ ആരോപണത്തിന്റെ പേരില്‍ സഭയെ മുഴുവന്‍ അധിക്ഷേപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സമ്മര്ദ്ദത്തിനടിപ്പെടാതെയുള്ള അന്വേഷണമാണ് നടക്കേണ്ടതെന്നും സഭ നിര്‍ദ്ദേശിക്കുന്നു.
മാദ്ധ്യമ വിചാരണയല്ല നടക്കേണ്ടതെന്നും പൊലീസിന്റെ അന്വേഷണവും കോടതി വിചാരണയാണ് നടക്കേണ്ടതെന്നും വൈദികരും കന്യാസ്ത്രീകളും ചേര്‍ന്ന് വഴിവക്കില്‍ നടത്തിയ സമരം സഭയേയും സഭാ അധികാരികളേയും അധിക്ഷേപിക്കുന്നതായിരുന്നെന്നും കെസിബിസി കുറ്റപ്പെടുത്തുന്നു. കത്തോലിക്കാസഭയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കും സന്യാസി നിയമത്തിനും വിരുദ്ധമായിരുന്ന സമരമെന്ന് വിശ്വാസികളും സമൂഹവും തിരിച്ചറിയണമെന്ന ആഹ്വാനത്തോടെയാണ് വാര്‍ത്താകുറിപ്പ് അവസാനിപ്പിക്കുന്നത്.