ഭാരതത്തിന്റെ തനതായ കലകളെ പ്രദർശ്ശിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പങ്കെടുക്കുന്നതിനുമുള്ള ഒരു വേദിയാണ് ഏകതാ, മസ്കറ്റ്. കർണ്ണാടക സംഗീതത്തിന്റെ രാഗവിസ്മയങ്ങൾ തീർക്കുന്ന വേദിയിൽ 9 ദിവസങ്ങളിലായി കേരളത്തിലെയും, ഒമാനിലെയും പ്രഗത്ഭരായ കലാകാരന്മാർ സംഗീതാർച്ചനകൾ നടത്തുന്നു. ഒക്ടോബർ 10 മുതൽ 18 വരെ ദിവസവും വൈകീട്ട് 8 മണിക്ക് അൽ അഹ് ലി ക്ലബ്ബ് ഹാളിലാണ് പരിപാടികൾ നടക്കുന്നത്. 10 നു വൈകീട്ട് ഒമാനിലെ ഇൻഡ്യൻ അംബാസ്സഡർ ബഹു: മുനു മഹാവർ സംഗീതോൽസവം ഉദ്ഘാടനം ചെയ്യും.തുടർന്ന് സുരേഷ് സുബ്രഹ്മണ്യന്റെ കച്ചേരിയോടെ ഒന്നാം ദിവസം ആരംഭിക്കും.
രണ്ടാം ദിനം കെ. എൽ. ശ്രീറാമിന്റെ കച്ചേരി
മൂന്നാം ദിനം മസ്കറ്റ് ത്യാഗരാജ സമിതിയുടെ സംഗീതാർച്ചന
നാലാം ദിനം ദീപ നാരയണന്റെ കച്ചേരി
അഞ്ചാം ദിനം സാജു കെ രാമന്റെ കച്ചേരി
ആറാം ദിനം പ്രിയ ഗിരീഷ്/ അമ്പിളി ഉമേഷ്
ഏഴാം ദിനം ശാന്തി രാംകുമാർ
എട്ടാം ദിനം ധന്യ/പ്രദീപ് വാദ്യസംഗീതം
ഒൻപതിനു ശ്രീലക്ഷ്മി ബാബു/ ശ്രീദേവി ബാബു എന്നിവരുടെ കച്ചേരിയോടെ ഏകതയുടെ ഈ വർഷത്തെ സംഗീതോൽസവം സമാപിക്കും.
ശാസ്ത്രീയ സംഗീതാസ്വാദകരായ മസ്കറ്റിലെ പ്രേക്ഷകർക്കായി ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന സംഗീത വിരുന്നാണ് ഏകത മസ്കറ്റ് ഒരുക്കിയിട്ടുള്ളതെന്നും എല്ലാ ആസ്വാദകരെയും ക്ഷണിക്കുന്നതായും കൺവീനർ രാജേഷ് മേനോൻ അറിയിച്ചു