പിണറായി സർക്കാർ അധികാരമേറ്റ ശേഷം കൂട്ടത്തിൽ ഏറ്റവും കൂടുതൽ നുണ പറഞ്ഞ മന്ത്രി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ . അത് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനാണ് . ദേവസ്വം ബോർഡ് കമ്മീഷണറായി ഹിന്ദുക്കളെ നിയമിക്കണം എന്ന ചട്ടം എടുത്ത് കളഞ്ഞ് ഭേദഗതി ചെയ്തതിനെപ്പറ്റി ജനം ടിവി വാർത്ത കൊടുത്തപ്പോൾ ജനം ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു കടകമ്പള്ളിയുടെ ഭീഷണി. തെളിവായി കടകമ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ ഇട്ടത് നിയമം ആക്കുന്നതിനു മുൻപ് നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബില്ലും . നിയമ നടപടിയുടെ കാര്യം പിന്നെ മിണ്ടിയിട്ടുമില്ല.
അതിനു ശേഷം സുപ്രീം കോടതിയിൽ യുവതീപ്രവേശനത്തിനു വേണ്ടി കേസു കൊടുത്ത അഭിഭാഷകർ ആർ.എസ്.എസുകാരാണെന്നായിരുന്നു കടകമ്പള്ളിയുടെ അടുത്ത നുണ. ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ റിപ്പോർട്ടറെ വിശ്വസിച്ചായിരുന്നു കടകമ്പള്ളി നുണ പ്രചരിപ്പിച്ചത്. എന്നാൽ വ്യാജ പ്രചാരണത്തിനെതിരെ അഭിഭാഷകർ മാദ്ധ്യമ സ്ഥാപനത്തിനും റിപ്പോർട്ടർക്കുമെതിരെ കേസ് കൊടുത്തത് മന:പൂർവ്വം വിസ്മരിക്കുകയും ചെയ്തു മന്ത്രി.
https://www.facebook.com/janamtelevision/posts/1939012572835098
ഇന്ന് പുതിയ നുണയുമായിട്ടാണ് കടകമ്പള്ളി രംഗത്തെത്തിയത് . അതും സ്പോട്ടിൽ പൊളിയുന്ന നുണയാണെന്നതാണ് രസകരം . കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആർ.എസ്.എസ് നേതാവിന്റെ ഓഡിയോ എന്ന പേരിൽ കടകമ്പള്ളി പുറത്തുവിട്ടത് ആർ.എസ്.എസിനേയും ബിജെപിയേയും രൂക്ഷമായി വിമർശിക്കുന്ന പുതിയ സംഘടനയിലെ ജില്ലാ നേതാവിന്റെ ഓഡിയോ .
ആ ഓഡിയോയിൽ തന്നെ എ.എച്ച്.പി ജില്ലാ നേതാവ് ജിജിയാണ് സംസാരിക്കുന്നതെന്ന് പറയുന്നുമുണ്ട് . ഇത് മാദ്ധ്യമങ്ങളെ കേൾപ്പിച്ചാണ് കടകമ്പള്ളി ആർ.എസ്.എസ് നേതാവിന്റെ ഓഡിയോ എന്ന് പറയുന്നത്. എ.എച്ച്.പി എന്ന സംഘടന ആർ.എസ്.എസിനെ വിമർശിച്ച് വിശ്വഹിന്ദു പരിഷദിൽ നിന്ന് രാജിവച്ച പ്രവീൺ തൊഗാഡിയയുടെ സംഘടനയാണെന്ന് പത്രം വായിക്കുന്ന ആർക്കും അറിയാവുന്ന കാര്യമാകുമ്പോഴാണ് മന്ത്രി തന്നെ നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര ഹിന്ദു പരിഷദ് ഈയിടെ നടത്തിയ യാത്രയിൽ ആർ.എസ്.എസിനും കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ ശക്തമായ വിമർശനമാണ് അഴിച്ചു വിട്ടത്. പ്രവൟൺ തൊഗാഡിയയും രൂക്ഷ വിമർശനം നടത്തി. ഇതെല്ലാം പാർട്ടി പത്രവും ചാനലും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടാണ് ഇത്രയും വലിയൊരു നുണയുമായി മന്ത്രി രംഗത്തെത്തിയത്. അതും പോരാഞ്ഞ് ഇതിനൊക്കെ പി.എസ് ശ്രീധരൻ പിള്ള മറുപടി പറയുകയും വേണം .
ഊളത്തരമല്ലാതെ പിന്നെന്താണിത് ?
ഫോർവേഡ് ബ്ളോക്കിന്റെ ജി ദേവരാജൻ എന്തെങ്കിലും പറഞ്ഞാൽ അത് സിപിഎമ്മിന്റെ അഭിപ്രായമാകുമോ ? അതിന് പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ മറുപടി പറയണോ ? കടകമ്പള്ളിയോട് ജനങ്ങൾക്ക് ചോദിക്കാനുള്ളത് ഈ ചോദ്യങ്ങളാണ്.
വേണ്ട എന്നാണ് മറുപടിയെങ്കിൽ ഇനിയും ഈ നാണമില്ലാതെ ഈ നുണ പ്രചാരണം കൊണ്ട് നടക്കരുത് . ഒരു മന്ത്രിക്ക് വേണ്ട മിനിമം അന്തസും ഉളുപ്പും കാണിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുകയാണ്
കടകമ്പള്ളി നുണ പറയുന്നതു പോലെ എന്ന ശൈലി അങ്ങായിട്ട് മലയാള ഭാഷയ്ക്ക് സമ്മാനിക്കരുത് സർ..