തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ നുണയൻ പിണറായി വിജയനാണെന്ന് സംവിധായകൻ അലി അക്ബർ. ഇന്ന് ജാതീയതയ്ക്കതീതമായി ഹിന്ദുക്കൾ ഒന്നായി. പാഠപുസ്തകങ്ങളിൽ നിന്ന് കൃഷ്ണനെയും കുചേലനെയും മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണ്.
കേരളത്തിൽ നാമജപങ്ങളെത്താത്ത ഇടങ്ങളിൽ പോലും കമ്യൂണിസ്റ്റുകാർ നാമജെപമെത്തിച്ചു. ആചാരങ്ങൾ തെറ്റിയാൽ ക്ഷേത്രമടച്ചിടണമെന്ന് രാജകുടുംബത്തോട് അഭ്യർത്ഥിക്കുന്നു. ആചാരലംഘനമുണ്ടായാൽ താനിനി മലചവിട്ടില്ലെന്നും അലി അക്ബർ പറഞ്ഞു.
തൃശൂരിൽ ശബരിമല രക്ഷാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.