നാഴികകല്ലാകുന്ന തീരുമാനവുമായി ഇന്ത്യൻ നാവികസേന.വനിതകളെ നാവികരായി പരിശീലിപ്പിക്കാൻ തീരുമാനം.പ്രതിരോധമന്ത്രി നിർമ്മല സീതാരാമനാണ് നാവിക സേനാ യോഗത്തിൽ ഇത്തരമൊരു തീരുമാനം മുന്നോട്ട് വച്ചത്.നാവികസേനാമേധവി അഡ്മിറല്‍ സുനില്‍ ലൻബ ഈ നിര്‍ദ്ദേശം സ്വീകരിച്ചു.
നിലവിൽ ഇന്ത്യന്‍ നേവിയില്‍ ഓഫീസര്‍ കേഡറില്‍ വനിതകളുണ്ട്. മാത്രമല്ല മൂന്ന് വർഷങ്ങൾക്ക് മുൻപ് വനിതകൾക്ക് പരിശീലനം നൽകി യുദ്ധ വൈമാനികരായി നിയമിക്കുകയും ചെയ്തു.ഇത്തരം വിമാനങ്ങളിൽ വൈമാനികരായി വനിതകളെ പരിശീലിപ്പിയ്‌ക്കുന്ന ചുരുക്കം ചില സേനകളിലൊന്നാണ് ഇന്ത്യ.
ഇന്ത്യൻ നാവികസേനയിലെ വനിതാ സാന്നിദ്ധ്യങ്ങൾ ഐഎന്‍എസ്‌വി തരണി എന്ന ചെറുബോട്ടില്‍ ഈ വര്‍ഷം മേയ് മാസം ലോകം ചുറ്റി സഞ്ചരിച്ചിരുന്നു.
ലോക പ്രശസ്തമായ നാലു തുറമുഖങ്ങൾ, വൻ സമുദ്രങ്ങൾ എന്നിവയടക്കം 21,600 നോട്ടിക്കൽ മൈൽ ദൂരമാണ് അവർ പിന്നിട്ടത്.