എറണാകുളം ; സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പഭക്തന് സസ്പെൻഷൻ.പെരുമ്പാവൂർ സ്വദേശി രാജേഷിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തത്.
മലയാറ്റൂർ ആയൂർവേദ ഫാർമസിയിലെ ജീവനക്കാരനാണ് രാജേഷ്.സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ രാജേഷ് ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു.ഇതിനുള്ള പ്രതികാര നടപടിയായാണ് സർക്കാർ രാജേഷിനെ സസ്പെന്റ് ചെയ്തത്.
സർക്കാർ ജീവനക്കാരുടെ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് സസ്പെൻഷൻ നൽകിയതെന്നാണ് സൂചനകൾ.നിരോധനാജ്ഞ ലംഘിച്ചുവെന്ന നിലയ്ക്കാണ് ശരണം വിളിച്ച ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ പിഴ മാത്രം ചുമത്തി വിട്ടയ്ക്കേണ്ട കേസിലാണ് ജോലി പോലും നഷ്ടപ്പെടത്തക്ക പ്രതികാര നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
ഇതോടെ അയ്യപ്പഭക്തരെ ഏതുവിധേനയും ഭയപ്പെടുത്തുക എന്ന രീതിയാണ് പൊലീസ് അവലംബിക്കുന്നതെന്നതെന്ന് വ്യക്തമാണ്.