ന്യൂഡൽഹി : പ്രളയ രക്ഷാ പ്രവർത്തനം നടത്താനെത്തിയ വ്യോമസേനയ്ക്ക് പണം നൽകാനുള്ള ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു.സംസ്ഥാന സർക്കാർ പണം നൽകേണ്ടെന്ന് കേന്ദ്രം അറിയിച്ചു.കേരള സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.മാത്രമല്ല സംസ്ഥാന മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിവ് നടത്താൻ യാത്രാനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റാണെന്നും,അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
പ്രളയസഹായമായി സൈനിക വിമാനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് കൂലിയായി 25 കോടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയെ അറിയിച്ചത്.ഭക്ഷ്യ ധാന്യങ്ങളുടേതുൾപ്പേടെ 290 കോടി രൂപ നൽകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയ ശേഷം അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് എയർ ലിഫ്റ്റ് ചാർജസ് ജെനറേറ്റ് ചെയ്യുകയും ,അതാത് സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്ത സ്വഭാവിക നടപടി തന്നെയാണ് പ്രളയ സമയത്തെ എയർ ലിഫ്റ്റ് ചാർജിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് വ്യോമസേന വക്താവ് വ്യക്തമാക്കിയിരുന്നു.