തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു.
സിപിഎം തന്നെ കള്ളക്കേസിൽ കുടുക്കുന്നതായാണ് ഇമാം പരാതിയിൽ പറയുന്നത്.എസ് ഡി പി ഐ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിലാണ് പക പോക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇമാം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അതേ സമയം ഒളിവിൽ കഴിയുന്ന ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.ഖാസിമിയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
14 വയസ് മാത്രം പ്രായമായ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.