പാരീസ് : പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം .ജയ്ഷെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു . തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുക്കളാണ് മരവിപ്പിക്കുന്നത് .
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ നിലവിൽ വന്നത്. ഭീകര പ്രവർത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യൻ യൂണിയൻ തയ്യാറാക്കുന്ന പട്ടികയിൽ മസൂദിനെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും,അതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും യു എൻ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധികൾ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയായിരുന്നു ഫ്രാൻസിന്റെ നീക്കം.
ഇത് നാലാം തവണയാണ് പ്രമേയത്തെ ചൈന പ്രമേയത്തെ എതിർക്കുന്നത്.പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എസ്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.
അതേസമയം, പ്രമേയം പാസാകാത്തതില്‍ നിരാശയെന്ന് ഇന്ത്യ പ്രതികരിച്ചു. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ആകെ 15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ ഒരംഗം എതിര്‍ത്തതിനാലാണ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെപോയതെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടന്നാണ് യുഎസ് നിലപാട്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.