കൊച്ചി : വീണ്ടും കണ്ണീരണിഞ്ഞ് കേരളം . അമ്മയുടെ മർദ്ദനമേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു.തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം.കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ രക്തസ്രാവം നില്‍ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ രണ്ടു ദിവസം മുൻപാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി വീടിന്റെ ടെറസില്‍ നിന്നും വീണതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.കുട്ടിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് അമ്മ പോലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് മാതാപിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.