ന്യൂഡൽഹി: മലയാളി കായികതാരം വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെടെ 19 കായികതാരങ്ങൾക്ക് അർജുന അവാർഡിനു ശുപാർശ .
1994 സെപ്തംബർ 17ന് കൊല്ലം ജില്ലയിലെ നിലമേലിൽ ജനിച്ച അനസ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണ് . 2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ട 400 മീറ്റർ ഓട്ടത്തിലും 4 ഗുണം 400 മീറ്റർ പുരുഷ റിലേ ടീമിലും അംഗമായിരുന്നു അനസ്.
ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കു പുറമേ പാരാലിംപിക്സ് താരം ദീപാ മാലിക്കിനെയും പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നയ്‌ക്ക് ശുപാർശ ചെയ്തു .
വിമൽ കുമാർ(ബാഡ്മിന്റൻ), സന്ദീപ് ഗുപ്ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിങ് ഡില്ലൻ(അത്‌ലറ്റിക്സ്) എന്നിവരെയാണു ദ്രോണാചാര്യ പുരസ്കാരത്തിനു വിദഗ്ധസമിതി ശുപാർശ ചെയ്തത്.
ആജീവനാന്ത മികവിനു മെർസ്ബാൻ പട്ടേൽ(ഹോക്കി), രാംബീർ സിങ് ഖോഖർ(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്) എന്നിവർക്കും ദ്രോണാചാര്യ പുരസ്ക്കാരമുണ്ട് .
തേജീന്ദർപാൽ സിംഗ് (അത്‌ലറ്റിക്സ്), എസ്. ഭാസ്കരൻ (ബോഡി ബിൽഡിങ്), ഗുർപ്രീത് സിങ് സന്ധു(ഫുട്ബോൾ), പൂനം യാദവ്(ക്രിക്കറ്റ്), പ്രമോദ് ഭാഗട്ട് (പാരാ ബാഡ്മിന്റൻ), അഞ്ജും മൗഗിൽ (ഷൂട്ടിങ്), ഹർമീത് രാഹുൽ ദേശായ്(ടേബിൾ ടെന്നീസ്), പൂജാ ഛന്ദ(ഗുസ്തി), സ്വപ്ന ബർമൻ(അത്‌ലറ്റിക്സ്), ബി.എസ്. പ്രണീത് (ബാഡ്മിന്റൻ), ലോണിയ ലാത്തർ (ബോക്സിങ്), സി.എസ്. കാഞ്ജും (ഹോക്കി), അജയ് താക്കൂർ (കബഡി), ഗൗരവ് സിങ് ഗിൽ (മോട്ടോർ സ്പോർട്സ്), സിമ്രാൻ സിങ് ഷേർഗിൽ (പോളോ) , ഫൗദ് മിശ്ര( അശ്വാഭ്യസം ) എന്നീ താരങ്ങൾക്കും അർജുന അവാർഡിനു ശുപാർശയുണ്ട് .
ഏഴര ലക്ഷമാണ് ഖേൽ രത്നപുരസ്ക്കാര തുക . അർജുന അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയാണ് ലഭിക്കുക