ഹിമാചലിലെ മഴയിലും പ്രളയത്തിലും അകപ്പെട്ട് ഛത്രുവില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സിനിമ സംഘം സുരക്ഷിതരായി മണാലിയില്‍ തിരിച്ചെത്തിയെന്ന് താരം. തങ്ങള്‍ സുരക്ഷിതരാണെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും, കരുതല്‍ നല്‍കിയവര്‍ക്കും മഞ്ജു നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയത്.
കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു.
‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവും ,സംവിധായകന്‍ സനല്‍ ശശിധരന്‍ തുടങ്ങി 30 പേരടങ്ങുന്ന സംഘം 90 കിലോമീറ്റര്‍ അകലെയുള്ള ഛത്രുവില്‍ എത്തിയത്.
ഛത്രുവില്‍ കഴിഞ്ഞ ഒരാഴചയായി കനത്ത മഴയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു. 6 ദിവസമാണ് സംഘം ഛത്രുവില്‍ കുടുങ്ങിയത്.
ടെലിഫോണ്‍-ഇന്റര്‍നെറ്റ്-വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. സഹോദരന്‍ മധു വാര്യരായിരുന്നു മഞ്ജു ഹിമാചലില്‍ കുടുങ്ങികിടക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.മഞ്ഞു വീഴ്ചയ്‌ക്കിടെ സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
Sheagoru to Chhatru. A moment from the adventure…Video courtesy : Bineesh Chandran
Posted by Manju Warrier on Wednesday, August 21, 2019
മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഛത്രു.
ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞ ദിവസം ഛത്രുവില്‍ തന്നെ തുടര്‍ന്ന സംഘത്തെ ബുധനാഴ്‌ച്ച ഉച്ചയോടെ കോക്‌സാര്‍ ബേസിലെത്തുക്കുകയും തുടര്‍ന്ന് മണാലിയിലെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായും ലഹൂല്‍ സ്പീതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേധാവി അര്‍ഷീല്‍ ഖാന്‍ അറിയിച്ചു.
മുന്നോട്ടുള്ള യാത്രയിലെ പ്രതിബന്ധങ്ങൾ…ഓരോ ചുവട് പിന്നിടുമ്പോഴും കുഴയുന്ന പാദങ്ങൾ… ദുർഘടമായ ഇടുങ്ങിയ പാത… പക്ഷേ ,…
Posted by Pappettan'S CAFE on Wednesday, August 21, 2019