ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന്. ഓവലിൽ നടക്കുന്ന ടെസ്റ്റ വൈകിട്ട് മൂന്നരയ്‌ക്കാണ് തുടങ്ങുക. നാലാം ടെസ്റ്റിൽ തോറ്റതോടെ ആഷസ് ട്രോഫി ഇംഗ്ലണ്ടിനെ കൈവിട്ടുകഴിഞ്ഞു. ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പര എങ്ങനെയങ്കിലും സമനിലയാക്കുകയാണ് ഇനി ജോ റൂട്ടിനും സംഘത്തിനും മുന്നിലുള്ളത്.
ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിന്റെ അപാര ഫോമാണ് ഇംഗ്ലണ്ടിന്റെ വിഷമിപ്പിക്കുന്നത് . മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമടക്കം 671 റൺസ് നേടിയ സ്‌മിത്താണ് ആഷസിൽ നിലയുറപ്പിച്ചിരിക്കുകയാണ് . ബൗളിങ്ങിലും ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസിന്റെയും ജോഷ് ഹെയ്സൽവുഡിന്റെയും അതിവേഗ പന്തുകളും ഇംഗ്ളണ്ടിന്റെ തോൽവികൾക്കു ആക്കം കൂട്ടിക്കഴിഞ്ഞു .
ടെസ്റ്റു ബാറ്റിങ്ങിൽ സ്ഥിരത പുലർത്താനാവാത്തതാണ് ഏകദിന ലോകചാമ്പ്യന്മാരുടെ ദൗർബല്യം . ബാറ്റ്സ്‌മാൻമാർക്ക് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. ബെൻ സ്റ്റോക്‌സ് ടീമിലുണ്ടെങ്കിലും പരിക്ക് പ്രശ്നമാണ്. പകരം സാം കറനോ ക്രിസ് വോക്സിനോ അവസരം കിട്ടും. ജയിംസ് ആൻഡേഴ്‌സന്റെ അഭാവം ബൗളിങ്ങിൽ മറികടക്കാൻ ജോ റൂട്ടിനും സംഘത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
2001ന് ശേഷം ആദ്യമായി ഇംഗ്ലീഷ് മണ്ണിൽ ആഷസ് ട്രോഫി കൈപ്പിടിയിലാക്കിയ ഓസീസ് ഇരട്ടി ആത്മവിശ്വാസത്തിലാവും ഇറങ്ങുക. ഇംഗ്ലണ്ടിന്റെ കോച്ച് ട്രെവർ ബൈലിസിന് അവസാനമത്സരം കൂടിയാണിത്.