ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് ഉറപ്പിച്ച് പറഞ്ഞ് പാക് മാദ്ധ്യമം ദി ന്യൂസ്. ഗ്ലോബൽ ഫയർപവറിന്റെ 2019 ലെ സൈനിക ശക്തി റാങ്കിങ് അനുസരിച്ചാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത് .എന്നാൽ ഈ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ .
ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നിവയേക്കാൾ മുന്നിലാണ് ഇന്ത്യയുടെ പ്രതിരോധമെന്നാണ് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത് . യുഎസും റഷ്യയും ചൈനയുമാണ് പട്ടികയിലെ ആദ്യ മൂന്ന് രാജ്യങ്ങൾ .
ഗ്ലോബൽ ഫയർ പവറിന്റെ റാങ്കിങ് അനുസരിച്ച് ഇന്ത്യയ്‌ക്ക് 3,462,500 സൈനികർ ഉണ്ട് . വിമാനക്കരുത്ത് 2082 , ഒരു വിമാനവാഹിനിക്കപ്പൽ , 4184 കോംബാറ്റ് ടാങ്കുകൾ, 295 മൊത്തം നാവിക സ്വത്തുക്കൾ, എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 55.2 ബില്യൺ യുഎസ് ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു .
അതേസമയം പാകിസ്ഥാന് 1,204,000 സൈനികരാണുള്ളത് . വിമാനക്കരുത്ത് 1342 , 348 വിമാനങ്ങൾ, മൊത്തം നാവിക ആസ്തികൾ 197, പ്രതിരോധ ബജറ്റ് 7 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണുള്ളത് .
ഓരോ രാജ്യത്തിന്റെയും ആയുധങ്ങളുടെ വൈവിധ്യം, മനുഷ്യശക്തി, ജനസംഖ്യ, ഭൂമിശാസ്ത്രം, അതിന്റെ വികസന അവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്ലോബർ ഫയർപവർ നിർണ്ണയിക്കുന്നത് .