ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് എഫ്-21 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക് ഹീഡ് മാർട്ടിൻ .ഇക്കാര്യം വ്യക്തമാക്കി കമ്പനി കേന്ദ്ര സർക്കാരിനു താല്പര്യപത്രം നൽകി .
184 ബില്യൺ യുഎസ് ഡോളർ കരാറിൽ 114 ആധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ താല്പര്യപത്രം വിളിച്ചിരിക്കുന്നത്. നിലവില്‍ ടാറ്റയുമായി സഹകരിച്ച് ഇന്ത്യയില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ വിമാന ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഹൈദരാബാദ് സ്ഥാപിച്ചിരിക്കുന്ന ജെവി പ്ലാന്‍റില്‍ എഫ് -16 യുദ്ധവിമാനങ്ങളുടെ ചിറകുകള്‍ നിര്‍മിക്കാനാണ് പദ്ധതി. യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളും പ്ലാന്‍റില്‍ നിര്‍മിക്കുന്നുണ്ട്.
ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പ്രത്യേകമായിട്ടാകും എഫ് 21 ന്റെ നിർമ്മാണം. പാകിസ്ഥാന്റെ എഫ്-16ല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ യുദ്ധവിമാനമാണ് എഫ്-21. നിരവധി ആക്രമണ സാധ്യതകളാണ് ഈ ഫൈറ്റര്‍ ജെറ്റിനെ വ്യത്യസ്തമാക്കുന്നത്.ആഗോളതലത്തില്‍ ഒരു ലക്ഷത്തിലേറെ ജീവനക്കാരുള്ള പ്രതിരോധ കമ്പനിയാണ് ലോക്ഹീഡ് മാര്‍ട്ടിന്‍.