ഇസ്ലാമാബാദ് ; ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണികൾ തുടർച്ചായായി മുഴക്കുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്ത് വൈദ്യുതി ഉറപ്പാക്കാൻ പോലും പാകിസ്ഥാൻ ഭരണകൂടത്തിനു കഴിയുന്നില്ല . സുരക്ഷ ഭയന്ന് ആദ്യം പിൻ മാറിയ ലങ്കൻ കളിക്കാർ ക്രിക്കറ്റ് മത്സരത്തിനായി എത്തിയെങ്കിലും വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് രണ്ട് തവണയാണ് കളി നിർത്തി വച്ചത് .
രണ്ടാം ദിനത്തിൽ നടന്ന ഏകദിന മത്സരത്തിനിടെയാണ് സംഭവം . ക്രിക്കറ്റ് മത്സരത്തിനിടെ ഇത് സാധാരണമല്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് കളി കാണാൻ എത്തിയവർക്ക് അത്ഭുതം തോന്നിയെങ്കിലും ,പാകിസ്ഥാനികൾക്ക് അത് അത്ഭുതമായിരുന്നില്ല . വൈദ്യുതി മടങ്ങിവരും വരെ കളിക്കാർ മൈതാനത്ത് തന്നെ ഇരിക്കേണ്ടിയും വന്നു .
പാകിസ്ഥാനിൽ കളിക്കാൻ വരുന്നത് സുരക്ഷാ ഭീഷണിയാണെന്നതിനാൽ ലങ്കയുടെ പാക് പര്യടനത്തിൽ നിന്ന് നിരവധി കളിക്കാരാണ് പിന്മാറിയത് . അതിനു പിന്നാലെയാണ് ധൈര്യം സംഭരിച്ച് വന്നവർക്കും ദുരനുഭവമുണ്ടായത് .
അതേ സമയം സോഷ്യൽ മീഡിയ ഈ സംഭവത്തിന്റെ പേരിൽ പാകിസ്ഥാനെ ട്രോളുകയും ചെയ്യുന്നുണ്ട് . രാജ്യാന്തര ക്രിക്കറ്റിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണേന്നായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റൻ സർഫരാസ് അഹമ്മദ് പറഞ്ഞിരുന്നത് . ഇരുട്ടത്താണോ ആ തിരിച്ച് വരവ് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം . ഒപ്പം ക്രിക്കറ്റിന്റെ അല്ല പാകിസ്ഥാന്റെ സാമ്പത്തിക പരാജയത്തിന്റെ ലൈവാണ് ലോകം കണ്ടതെന്നും കമന്റുകൾ വന്നു .