തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ എബിവിപിയ്ക്ക് ചരിത്രനേട്ടം. ഒരു ജനറൽ സീറ്റിലും 4 അസോസിയേഷൻ സീറ്റുകളിലും വിജയിച്ച് വൻ മുന്നേറ്റമാണ് എബിവിപി കാഴ്ച്ചവെച്ചത്. യൂണിവേഴ്സിറ്റി കോളേജ് മാതൃകയിൽ കാലങ്ങളോളം എസ്എഫ്ഐ കഠാരമുനയിൽ നിർത്തിയിരുന്ന നഗരത്തിലെ കലാലയങ്ങളിലൊന്നാണ് വഞ്ചിയൂരിലെ സംസ്കൃത സർവ്വകലാശാല സബ് സെന്റർ.
നിരവധി തവണ അവിടെ എബിവിപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികളിലുണ്ടാകുന്ന പ്രതിഷേധമാണ് എബിവിപി മുന്നേറ്റമെന്നും കലാലയങ്ങളിലെ ചുവപ്പൻ കഠാരരാഷ്ട്രീയത്തെ ഇത്തരം ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ ചെറുക്കാനാണ് എബിവിപി ഉദ്ദ്യേശിക്കുന്നതെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥി കളുടെ വിജയാഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് എബിവിപി സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് വ്യക്തമാക്കി.