ന്യൂഡല്‍ഹി ; പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ജനുവരി 14നാണ് പാകിസ്താനിലെ പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യ സ്വദേശിനികളായ ശാന്തി മേഘ്വാദ്, സാര്‍മി മേഘ്വാദ് എന്നീ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയത് .
തൊട്ടടുത്ത ദിവസവും സമാനമായ സംഭവം ഉണ്ടായി. മേഘക് എന്ന പെണ്‍കുട്ടിയെയാണ് അടുത്ത ദിവസം തട്ടിക്കൊണ്ടുപോയത്. ഇതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് പാക് ഹൈ കമ്മീഷണനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തെ അപലപിച്ച ഇന്ത്യ ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ ഏറി വരികയാണ് . ബംഗ്ലാദേശിലെ ഫരീദ്പൂർ ജില്ലയിലെ ബോൾമാരി ഉപോസിലയിൽ ഇന്ന് ക്ഷേത്രങ്ങളും ,ഹിന്ദുക്കളുടെ വീടുകളും തല്ലിത്തകർത്തിരുന്നു .