വയലാർ രാമവർമ്മയെ കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പി. പരമേശ്വർജിയെ അനുസ്മരിച്ച് മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ്മ. ആദരണീയനായ പി പരമേശ്വരന് ഭാരതീയ വിചാരധാരയോടെ പ്രണാമം..വയലാറിനെ ബാല്യത്തിൽ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കി ഒന്നാമനായതിനു ശേഷം, ഒരു വശത്തേയ്ക്കു് മാറി നിന്നു് തോളിൽ തട്ടിയാശംസിച്ചു്, കാവ്യസഖിയോടൊപ്പം മുന്നോട്ടു് പോകുവാൻ അനുഗ്രഹിച്ചനുവദിച്ച ജ്യേഷ്ഠനാണ് പി. പരമേശ്വരനെന്നും ശരച്ചന്ദ്രവർമ്മ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിങ്ങലിൽ നനയുന്ന നേത്രം തുടച്ചെന്നിൽ മങ്ങാത്ത സ്മരണകൾ മാത്രം എന്ന വരികളോടെയാണ് ശരച്ചന്ദ്രവർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
വിദ്യാഭ്യാസ കാലത്ത് കവിതാ രചനാ മത്സരത്തിൽ വയലാർ രാമവർമ്മയെ രണ്ടാം സ്ഥാനക്കാരനാക്കി ഒന്നാം സ്ഥാനം നേടിയ ചരിത്രമുണ്ട് പി പരമേശ്വർജിക്ക്. കോളു കൊണ്ട വേമ്പനാടൻ എന്ന ആ കവിത പിന്നീട് മലയാള രാജ്യം പ്രസിദ്ധീകരിച്ചിരുന്നു. “ഏതൊരു വ്യക്തിക്കും ഒന്നിലേറെ ആരാധ്യദേവതകളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഉപാസിക്കുക സാധ്യമല്ലല്ലോ. അദ്ദേഹം കാവ്യദേവതയെ സ്വീകരിച്ചു; ഞാൻ രാഷ്ട്രദേവതയെയും…” എന്നായിരുന്നു ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പരമേശ്വർജിയുടെ മറുപടി.
ആദരീണയനായ ശ്രീ.പി.പരമേശ്വരനു് ഭാരതീയവിചാരധാരയോടെ പ്രണാമം.വയലാറിനെ ബാല്യത്തിൽ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കി…
Posted by Sarathchandra Varma on Saturday, February 8, 2020