ആയുധ വിൽപ്പനയിൽ ലോകത്തെ അഞ്ച് മുൻനിര രാജ്യങ്ങളുടെ ലിസ്റ്റിൽ എത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യ . അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 35,000 കോടിയുടെ ആയുധ കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
2014 ൽ രൂപപ്പെടുത്തിയ “മെയ്‌ക്ക് ഇൻ ഇന്ത്യ” പരിപാടിയിൽ, രാജ്യത്തിന്റെ ഉൽപാദന അടിത്തറ കെട്ടിപ്പടുക്കുന്നതിനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറയ്‌ക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ പ്രതിരോധ ഉൽപാദനത്തിന് ഊന്നൽ നൽകിയിരുന്നു . അതാണ് ഇപ്പോൾ ലക്ഷ്യം കൈവരിക്കുന്നത് .
ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലൂടെ ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിൽ 42 രാജ്യങ്ങളിലേയ്‌ക്ക് പ്രതിരോധ സമാഗ്രികൾ കയറ്റി അയക്കാനാണ് ഇന്ത്യയുടെ നീക്കം . അസർബൈജാൻ, സീഷെൽസ്, എസ്റ്റോണിയ, ഇന്തോനേഷ്യ, ഗ്വിനിയ, ഫിലിപ്പീൻസ് , വിയറ്റ്നാം, തായ്ലാന്‍ഡ്, ബഹ്റൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇന്ത്യ ആയുധങ്ങൾ വിൽക്കാനൊരുങ്ങുന്നത് .
ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളൊക്കെ പ്രധാന പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി നിര്‍മ്മിക്കുമെങ്കിലും അതിന് പുറത്തുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കാനുള്ള സമ്മത പത്രം നേടിയെടുക്കാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്.ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യൻ പ്രതിരോധ ഉൽപന്ന കയറ്റുമതിയിൽ വെടിയുണ്ടകൾ വരെ ഉൾപ്പെടുന്നു .
അസർബൈജാനിലേക്ക് സംരക്ഷിത ശിരോവസ്ത്രവും , ആർമർ പ്ലേറ്റുകളും കയറ്റുമതി ചെയ്തു . ജർമ്മനിയിലേക്ക് ഹെൽമെറ്റുകൾ, സോഫ്റ്റ് കവച പാനലുകൾ എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട് . നെതർലാൻഡ്‌സിലേക്കും യുഎസിലേക്കും കട്ടിയേറിയ ആർമർ പ്ലേറ്റുകൾ , ഗ്വിനിയയിലേക്ക് സ്ലീപ്പിംഗ് ബാഗുകൾ, ഇസ്രായേലിലേയ്‌ക്ക് മോർട്ടാർ ഷെൽ കവറുകൾ , സിംഗപ്പൂരിലേക്ക് റഡാർ ഭാഗങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഹെൽമെറ്റുകൾ, ദക്ഷിണാഫ്രിക്കയിലേയയ്‌ക്ക് ഡിറ്റണേറ്ററുകൾ, തായ്‌ലൻഡിലേക്കുള്ള നൈറ്റ് വിഷൻ ബൈനോക്കുലറുകൾ എന്നിവയാണ് കയറ്റുമതി ചെയ്യുക .
ഖത്തർ, ലെബനൻ, ഇറാഖ്, ഇക്വഡോർ, ഉറുഗ്വേ, ജപ്പാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ പ്രധാനമായും ശരീര സംരക്ഷണ ഉപകരണങ്ങളാണ് ഉൾപ്പെട്ടിരുന്നത് . ലക്നൗവിൽ ഇന്ത്യ നടത്തിയ ഡിഫൻസ് എക്സ്പോയ്‌ക്ക് ശേഷമാണ് ഇന്ത്യയ്‌ക്ക് ഏറെ കയറ്റുമതി ഓർഡറുകൾ ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്ക് രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ട് .