അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിൽ കേരളത്തില്‍ നിന്നുള്ള ഓർമ്മ മരം പുരസ്കാരത്തിന് അർഹമായി. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് അക്രമം പ്രമേയമാക്കിയ ഓർമ്മ മരത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. കേസരി പത്രാധിപർ ഡോ. എൻആർ മധുവാണ് ഓർമ്മ മരത്തിന്റെ സംവിധാനം നിർവ്വഹച്ചിരിക്കുന്നത്.
കൊല്ലം നിലമേൽ കോളജിൽ സിപിഎം, എസ്എഫ്ഐ അക്രമത്തിനിരയായി കൊലചെയ്യപ്പെട്ട ദുർഗാദാസിനെ കേന്ദ്ര കഥാപാത്രമാക്കിയ ചിത്രമാണ് ഓർമ്മ മരം. 1981 ജൂലൈ 21 നാണ് ദുർഗാദാസ് കലാലയത്തിൽ കൊല ചെയ്യപ്പെട്ടത്. ആര്‍എസ്എസ് പ്രചാരകായിരുന്ന ദുർഗ്ഗാദാസിന്റെ ബലിദാനം പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി കേരളത്തിലെ കമ്യൂണിസ്റ്റ് കൊലപാതക രാഷ്‌ട്രീയമാണ് ചർച്ച ചെയ്യുന്നത്.
ചലച്ചിത്ര മേഖലയിൽ ഭാരതീയ സംസ്കാരിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ 6 വർഷം മുൻപ് ആരംഭിച്ച ചലച്ചിത്ര സംരംഭമാണ് ചിത്ര ഭാരതി. രണ്ട് വർഷത്തിൽ ഒരിക്കൽ ആണ് ചലച്ചിത്ര മേള നടക്കുന്നത്. ഗുജറാത്തിലെ അഹമ്മദബാദിൽ മൂന്നു ദിവസമായി നടന്ന ഫെസ്റ്റിവലിൽ രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനെത്തി.