ന്യൂഡല്‍ഹി:പാകിസ്താന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമായിരുന്നു ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണമെന്ന് കരസേന ചീഫ് എയര്‍മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ. ശക്തവും ധീരവുമായ തീരുമാനമായിരുന്നു കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ഇന്ത്യന്‍ വ്യോമസേന അത് നടപ്പിലാക്കി വിജയിപ്പിക്കുകയും ചെയ്തുവെന്ന് ബദൗരിയ വ്യക്തമാക്കി.
ഒരു വർഷം മുൻപ് പാകിസ്താനിലെ തീവ്രവാദക്യാമ്പുകള്‍ക്ക് നേരെ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത ആ ലക്ഷ്യം വ്യോമസേന വിജയകരമായി പൂര്‍ത്തീകരിച്ചു.30 മണിക്കൂര്‍ കഴിഞ്ഞ് പാകിസ്താന് വ്യോമസേന ഓപ്പറേഷന് സ്വിഫ്റ്റ് റിട്ടോര്‍ട്ട് എന്ന പേരില്‍ തിരിച്ചടിക്കുമെന്ന സൂചനകള്‍ വന്നു. എന്നാല്‍ അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ സേനയ്ക്കു വ്യക്തമായിരുന്നു. പാകിസ്താനിലെ ജനങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു അവരുടെ ഈ നീക്കമെന്ന് ഇന്ത്യയ്ക്ക് അറിയാമായിരുന്നുവെന്നും ബദൗരിയ പറഞ്ഞു.
ഇന്ത്യന്‍ വ്യോമസനയെ അവര്‍ക്ക് തൊടാനാവില്ലെന്ന് ഉറപ്പായിരുന്നു. കാഴ്ചയ്ക്ക് അപ്പുറത്തുള്ള ഒരു ആയുധശക്തി ഇന്ത്യന്‍ സേനയ്ക്കുണ്ട് .അത് കാര്‍ഗില്‍ സമയത്തുതന്നെ ഇന്ത്യ തെളിയിച്ചതാണ്. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അതിനും എത്രയോ ശേഷിയുള്ള ആയുധങ്ങള്‍ ഇന്ന് ഇന്ത്യന്‍ സേനയ്ക്ക് സ്വന്തമായിട്ടുണ്ട്.
ബലാകോട്ട് ഓപ്പറേഷന്റെ സമയത്ത് എന്തും നേരിടാനായി ഒരു വശത്ത് കരസേന നിലയുറപ്പിച്ചിരുന്നു.അതിര്‍ത്തിക്കപ്പുറത്തുനിന്നും എന്തു പ്രതികരണവും നേരിടാന്‍ സേന തയ്യാറായിരുന്നു. ഇതിനായുള്ള കൃത്യമായ സന്ദേശം ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നെന്നും ബദൗരിയ വ്യക്തമാക്കി. അതിര്‍ക്കപ്പുറത്ത് നിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമായിരുന്നുവെന്നും ബദൗരിയ സൂചിപ്പിച്ചു.
ബലാകോട്ട് വ്യോമാക്രണണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബദൗരിയ . ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണത്തിനുള്ള തീരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജെയ്ഷെ ഭീകരകേന്ദ്രത്തില്‍ ആക്രമണം നടത്തിയത്.