റിയാദ്: രാജ്യത്ത് വാഹനമോടിക്കാൻ അനുവാദം നൽകിയതുമുതൽ ഇതുവരെ 174,624 ഡ്രൈവിംഗ് ലൈസൻസുകൾ സ്ത്രീകൾക്ക് നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 2018 ജൂൺ 24 ന് ആണ്
സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിക്കുന്ന രാജകീയ ഉത്തരവ് നിലവിൽവന്നത്.
നൽകിയ ലൈസൻസുകളിൽ 84.8 ശതമാനം സൗദി സ്ത്രീകൾക്കാണ് നൽകിയിട്ടുള്ളത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവയാണ് ഏറ്റവും കൂടുതൽ ലൈസൻസുള്ള പ്രദേശങ്ങൾ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.ഒരു സൗദി സ്ത്രീയുടെ ശരാശരി പ്രായം 28 വയസ്സാണെന്നും സൗദി സ്ത്രീകളിൽ പകുതിയും 27 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനും ദേശീയ അന്തർദേശീയ തലങ്ങളിൽ സ്ത്രീ ശാക്തീകരണം വഴി കൂടുതൽ അവകാശങ്ങൾ നേടുന്നതിനും കിംഗ്ഡം വിഷൻ 2030 സംഭാവന നൽകിയിട്ടുണ്ണ്ണ്ട്. രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും ഒരു പ്രധാന പങ്ക് വഹിക്കാൻ ഇത് സ്ത്രീകൾക്ക് അവസരം നൽകി.