ലണ്ടന്‍: കൊറോണ വ്യാപനം ആരംഭിച്ചത് ചൈനയിലെ ലാബുകളില്‍ നിന്നാണെന്ന വാര്‍ത്ത ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരാഴ്ചയായി ചൈനയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനുകള്‍ക്കായി വിവരങ്ങള്‍ നല്‍കിയിരുന്നവരും മറ്റ് വ്യക്തികളും നിശബ്ദമാക്കപ്പെട്ടതായാണ് സൂചന. ഹോങ്കോംഗ് കേന്ദ്രമാക്കിയുള്ള ചൈനയെ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടന ചൈനീസ് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍ഡേഴ്സിന്റെ ഉപമേധാവി ഫ്രാന്‍സെസ് ഈവാണ് ചൈന ഭരണകൂടം വിവരം ചോര്ത്തിയവരെയെല്ലാം നിശബ്ദരാക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.
ചൈനയിലെ കൊറോണ വിഷയത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ അപാകത ഭരണ കൂടത്തോട് ചര്‍ച്ച ചെയ്ത പ്രമുഖ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ മറ്റ് ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ നിലവില്‍ ലഭിക്കുന്നില്ലെന്ന ദുരൂഹതയാണ് മാദ്ധ്യമങ്ങള്‍ പങ്കുവ ക്കുന്നത്. ഇത്തരം സംഭാഷണങ്ങള്‍ പരസ്പരം നടത്തുന്നവരും പുറത്തുപറയുന്നവരും ഭരണ കൂടത്തിന്റെ ശത്രുവായികണ്ടുള്ള നടപടികള്‍ അതീവ രഹസ്യമായി നടക്കുകയാണെന്നാണ് വിവരം.ചൈനയിലെ സാമാന്യ ജനങ്ങളോട് പോലും പരസ്പരം കൊറോണ എന്ന വിഷയം പോലും പറയരുതെന്നാണ് നിര്‍ദ്ദേശം. നിരവില്‍ 5100 പേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ പ്രശസ്ത ഡോക്ടറായ ഡോ. ലീ വെന്‍ലിയാങ്ങാണ് സഹപ്രവര്‍ത്തകരോട് കൊറോണ ബാധയെപ്പറ്റിയുള്ള സൂചനകള്‍ ആദ്യം നല്‍കിയത്. സാര്‍സിന് സമാനമായ ഒരു വൈറസ് രാജ്യത്ത് വ്യാപിക്കുകയാണെന്നും വുഹാനാണ് പ്രഭവ കേന്ദ്രമെന്നും ആദ്യം പറയുന്നത് ലീ യായിരുന്നു. എന്നാല്‍ തുടര്‍ന്ന് ലീയെക്കൊണ്ട് നിര്‍ബന്ധമായി പോലീസ് ഒരു രേഖ ഒപ്പിട്ടുവാങ്ങിയെന്നും വെറും 34 വയസ്സുള്ള ലീ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചുവെന്നുമാണ് ഭരണകൂടം പുറത്തുവിട്ടവിവരം.
ഇതോടൊപ്പം വുഹാനില്‍ ആയിരക്കണക്കിനാളുകള്‍ രോഗബാധിതരായി ആശുപത്രി കളിലേക്ക് ഇരച്ച് എത്തുന്നതിന്റേയും മരിക്കുന്നതിന്റേയും ദൃശ്യം യൂട്യൂബിലൂടെ പുറത്തു വിട്ട അഭിഭാഷകന് ചെന്‍ ഖുഷിയുടേയും തിരോധാനം മനുഷ്യാവകാശ സംഘടനകള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇവരെക്കൂടാതെ 25 കാരനായ ടി.വി. റിപ്പോര്‍ട്ടര്‍ ലീ സെഹുവയുടെ തിരോധാനവും ഭരണകൂടം അറിഞ്ഞുതന്നെയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നത്.