വാഷിംഗ്ടണ്‍: അഫ്ഗാനിലെ അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്‌ക്കുന്നത് പാകിസ്താനാണെന്ന് അമേരിക്ക. അടുത്തിടെ നടന്ന എല്ലാ ചാവേര്‍ ബോംബാക്രമണങ്ങളിലും പാകിസ്താന്റെ പിന്തുണയുള്ള ഇസ്ലാമിക ഭീകരസംഘടനകളാണെന്നത് അതീവ ഗൗരവത്തോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്ക പാകിസ്താനോട് പരാജയപ്പെടുകയാണെന്ന താലിബാന്റെ പ്രസ്താവനയ്‌ക്കാണ് അമേരിക്കയുടെ മറുപടി.
മെയ് മാസം 12ന് മാത്രം രണ്ടു ചാവേര്‍ ആക്രണണങ്ങളിലായി അഫ്ഗാന്റെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പ്രസവശുശ്രൂഷകള്‍ക്കായുള്ള ഒരു ആശുപത്രിയിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 2 നവജാത ശിശുക്കളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഭവം നടന്നത് ശവസംസ്‌ക്കാരം നടക്കുന്നിടത്തായിരുന്നു. അതില്‍ 24 പേരും അതിദാരുണമായി കൊല്ലപ്പെട്ടു.
എല്ലാ ആക്രമണങ്ങളും സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയതാണെന്നും മരണമടഞ്ഞവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ശവസംസ്കാര ചടങ്ങിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഐഎസാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ആക്രണമണങ്ങളെല്ലാം പാകിസ്താന്റെ ലഷ്‌ക്കര്‍-ഇ-തായ്ബയാണ് നടത്തിയിരിക്കുന്നതെന്ന താലിബാന്റെ കണ്ടെത്തലിനെ തുടർന്നാണ് അമേരിക്ക പാകിസ്താനെതിരെ തിരിഞ്ഞത്.
ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനയും പാക് നീക്കങ്ങളെപ്പറ്റി 2019ല്‍ സൂചിപ്പിച്ചിരുന്നു. ലഷ്‌ക്കറിന്റെ 500 പേരടങ്ങുന്ന ഭീകരന്മാര്‍ അഫ്ഗാനിലെ കുനാര്‍, നന്‍ഗാര്‍ഹര്‍ മേഖലയില്‍ വളരെ സജീവമാണെന്ന് തെളിവ് നല്‍കിയിരുന്നു. അഫ്ഗാനിലെ ഭീകരസം ഘടനയായ താലിബാനെ അധികാരത്തിലേറ്റലാണ് പാകിസ്താന്റെ ലക്ഷ്യം. ഒരു ഇസ്ലാമിക ഭീകര സംവിധാനം ഇന്ത്യക്കെതിരെ മെനയലാണ് പാകിസ്താന്റെ ദീര്‍ഘകാല പദ്ധതിയെന്നതും യുഎന്‍ സേനാ തലവനായ റോളണ്ട് ജാക്വാര്‍ഡ് മുന്നറിയിപ്പ് നൽകിയിരുന്നു.